മന്ദാരച്ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ

കയ്യില്‍ വാര്‍മതിയേ...

പൊന്നും തേനും വയമ്പുമുണ്ടോ

വാനമ്പാടി തന്‍ തൂവലുണ്ടോ

ഉള്ളില്‍ ആമോദ തിരകള്‍ ഉയരുമ്പോള്‍

മൗനം പാടുന്നൂ... [മന്ദാര...]


തഴുകുന്ന കാറ്റില്‍ താരാട്ട് പാട്ടിന്‍ വാത്സല്യം... വാത്സല്യം...

രാപ്പാടിയേകും നാവേറ്റു പാട്ടിന്‍ നൈര്‍മല്യം... നൈര്‍മല്യം...

തളിരിട്ട താഴ്‌വരകൾ താലമേന്തവേ

തണുവണി കൈകളുള്ളം ആര്‍ദ്രമാക്കവേ

മുകുളങ്ങള്‍ ഇതളണിയെ കിരണമാം കതിരണിയെ

ഉള്ളില്‍ ആമോദ തിരകള്‍ ഉയരുമ്പോള്‍

മൗനം പാടുന്നൂ... [മന്ദാര...]


എരിയുന്ന പകലിന്‍ ഏകാന്തയാനം

കഴിയുമ്പോള്‍ കഴിയുമ്പോള്‍ 

അതില്‍ നിന്നും ഇരുളിന്‍ ചിറകോടെ രജനി

അണയുമ്പോള്‍ അണയുമ്പോള്‍

പടരുന്ന നീലിമയാല്‍ പാത മൂടവേ

വളരുന്ന മൂകതയില്‍ ആരുറങ്ങവേ

നിമിഷമാം ഇല കൊഴിയേ ജനിയുടെ രഥമണയേ

ഉള്ളില്‍ ആമോദത്തിരകള്‍ ഉയരുമ്പോള്‍ മൗനം പാടുന്നു

( മന്ദാരച്ചെപ്പുണ്ടോ )

Previous Post Next Post